Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scooter

Ernakulam

കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്

കൂത്താട്ടുകുളം: എംസി റോഡിൽ കൂത്താട്ടുകുളം മേരിഗിരി സ്കൂളിനു മുന്നിൽ കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. പാലക്കുഴ സ്വദേശികളായ മാമ്പുഴയിൽ സതി സോമശേഖരൻ (55), സഹോദര പുത്രൻ വടക്കുംകരയിൽ സനീഷ് (37) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

മൂവാറ്റുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന സ്കൂട്ടർ മേരിഗിരി സ്കൂളിലേക്ക് തിരിയുന്നതിനിടെ എതിർ ദിശയിൽ നിന്ന് എത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ മേരിഗിരി സ്കൂളിലെ കാന്‍റീൻ ജീവനക്കാരിയായ സതി സോമശേഖരന്‍റെ കൈകാലുകൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂത്താട്ടുകുളം മാരുതി ജംഗ്ഷൻ സ്വദേശി നോബി ജോണിന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.

 

Kerala

ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ചു; കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മാഹി ബൈപ്പാസിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ കണ്ണൂര്‍ പള്ളൂർ സ്വദേശിനി രമിത (32) ആണ് മരിച്ചത്‌.

പാലയാട് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ആന്ത്രോപോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ച്ചറാണ് രമിത. മാഹി ബൈപ്പാസിലെ മേൽപ്പാലത്തിന് സമീപത്ത് വെച്ച് രമിത സഞ്ചരിച്ച സ്കൂട്ടറിൽ ചെങ്കൽ കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാഹി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്കുശേഷം  മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

Kerala

കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞു; ദമ്പതികൾക്ക് പരിക്ക്

മലപ്പുറം : ബൈക്കിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. നിലമ്പൂർ കമ്പിനിപ്പടിയിൽവച്ചുണ്ടായ അപകടത്തിൽ രാജശേഖരൻ ഭാര്യ നിഷ എന്നിവർക്കാണ് പരിക്കേറ്റത്

രാജശേഖരനും ഭാര്യയും മഞ്ചേരിയിൽ നിന്നും നിലമ്പൂരിലേയ്ക്ക് വരുന്നവഴിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇരുവരേയും കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

 

Kerala

കോന്നിയിൽ ക്രെയിൻ സ്കൂട്ടറിൽ തട്ടി അപകടം; യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കോന്നി അരുവാപ്പുലത്ത് ക്രെയിൻ സ്കൂട്ടറിൽ തട്ടി യുവതിക്ക് ദാരുണാന്ത്യം. അരുവാപ്പുലം തോപ്പിൽ മിച്ചഭൂമിയിൽ താമസിക്കുന്ന രാജി (36) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. എതിർദിശയിൽ നിന്ന ക്രെയിനിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം റോഡിന്‍റെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം. ഓടി രക്ഷപെട്ട ക്രെയിൻ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News

Corehub Up